നിപ ഭീതിയിൽ കോഴിക്കോട്, ഇനി കിട്ടാനുള്ളത് 4 പേരുടെ പരിശോധനാ ഫലം
കോഴിക്കോട് : നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ കോഴിക്കോട് അതീവ ജാഗ്രതയിൽ. രണ്ട് പേരുടെ പരിശോധനാ ഫലമാണ് വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും പുറത്ത് വന്നത്. ഇവരിൽ ഇന്നലെ മരിച്ചയാൾക്ക് നിപ സ്ഥിരീകരിച്ചിട്ടുണ്ട്. നാല് പേരുടെ പരിശോധനാ ഫലമാണ് ഇനി വരാനിരിക്കുന്നത്. ആദ്യം മരിച്ച മരുതോങ്കര സ്വദേശിയിൽ നിന്നാണ് ആയഞ്ചേരി സ്വദേശിക്ക് വൈറസ് ബാധയുണ്ടായത്. കുറ്റ്യാടിയിലെ ഒരു ആശുപത്രിയിൽ മരുതോങ്കര സ്വദേശി ചികിത്സക്ക് എത്തിയിരുന്നു. ഭാര്യാ പിതാവിന്റെ ചികിത്സക്ക് വേണ്ടിയാണ് ആയഞ്ചേരി സ്വദേശി ഇവിടെ എത്തിയിരുന്നത്. മരുതോങ്കര സ്വദേശിയുടെ രണ്ട് മക്കളും ഭാര്യ സഹോദരനും സഹോദരന്റെ പത്ത് മാസമുള്ള കുട്ടിയും നിലവിൽ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിൽ കുട്ടിയുടെ നില ഗുരുതരമാണ്.
കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചു
ജില്ലയിൽ പനി ബാധിച്ചുള്ള അസ്വാഭാവിക മരണം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ഗസ്റ്റ് ഹൗസ് കേന്ദ്രീകരിച്ച് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചു.
0495 2383100, 0495 2383101, 0495 2384100, 0495 2384101, 0495 2386100 എന്നീ നമ്പറുകളില്‍ വിളിക്കാം.